ജനീവ: മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തി. യൂറോപില്‍ ഇനി മുതല്‍ വാട്സ്ആപ് ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 16 ആയിരിക്കുമെന്ന് വാട്സ്ആപ് ഉടമകളായ ഫെയ്സ്ബുക്ക് അറിയിച്ചു. മുന്‍പ് വാട്സ്ആപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 13 വയസായിരുന്നു. നിയമം മറ്റ് രാജ്യങ്ങളിലേക്കും കമ്പനി വ്യാപിപ്പിച്ചേക്കും.
നിലവില്‍ ഫെയ്സ്ബുക്കില്‍ 13 മുതല്‍ 15 വയസ് വരെയുളള കുട്ടികളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങളുണ്ട്. ഫെയ്സ്ബുക്കില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടേയോ മതാപിതാക്കളുടേയോ അനുമതി കാണിക്കണം. എന്നാല്‍ വാട്ട്സ്ആപ്പില്‍ ഇത്തരത്തിലുളള നിയന്ത്രണങ്ങളൊന്നും തന്നെ ഇല്ല.
അടുത്തമാസം മുതൽ യൂറോപ്യൻ യൂണിയനിൽ പുതിയ വിവര സുരക്ഷാ നിയന്ത്രണ പോളിസി പ്രാബല്യത്തിൽ വരാനിരിക്കെയാണ് വാട്സ്ആപ് പ്രായപരിധി ഉയർത്തിയത്. വാട്സ്ആപ് ഉപയോഗിക്കുന്നവർ പ്രായം സ്ഥിരീകരിക്കണമെന്ന നിബന്ധന അടുത്ത ആഴ്ചകളിൽ വാട്സ്ആപ് ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തും. എന്നാൽ പ്രായം എങ്ങനെയാണ് സ്ഥിരീകരിക്കുക എന്നു സംബന്ധിച്ചു സൂചനയില്ല.
മേയ 25നാണ് യൂറോപ്യൻ യൂണിയനിൽ ജനറൽ ഡേറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ പ്രാബല്യത്തിൽ വരുന്നത്. തങ്ങളുടെ വിവരങ്ങൾ കന്പനികൾ എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നറിയാൻ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഈ പോളിസി. സ്വകാര്യ വിവരങ്ങൾ മായിച്ചുകളയാനും ഉപയോക്താവിന് അവകാശമുണ്ടായിരിക്കും.
2009ലാണ് വാട്ട്സ്ആപ്പ് നിലവില്‍ വന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വാട്ട്സ്ആപ്പില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം നിലവില്‍ വന്നതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. രക്ഷിതാക്കലുമായി കുട്ടികള്‍ പങ്കുവയ്ക്കേണ്ട വിവരങ്ങളെ സംബന്ധിച്ചായിരുന്നു ആശങ്ക. രാഷ്ട്രീയ നിരീക്ഷകരായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി വിവരങ്ങള്‍ പങ്കുവെച്ചെന്ന വിവരം പുറത്തുവന്നതോടെ ഫെയ്സ്ബുക്കും രൂക്ഷ വിമര്‍ശനം നേരിടുകയാണ്.
Malayalam tech for you
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ